Saturday 1 December 2012
Monday 29 October 2012
L.S.S. U.S.S. EXAM
2013 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ് ഫെബ്രുവരി 16 നും നടത്തും.
Wednesday 5 September 2012
സെപ്റ്റംബര്‍ 16 ലോക ഓസോണ്‍ ദിനം
ഓസോണ്‍ ദിനം ഓര്‍മ്മിപ്പിക്കുന്നത്
സെപ്റ്റംബര്‍ 16 ലോക ഓസോണ്‍ ദിനമാണ് .ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളി 1988 ലാണ് ഈ ദിവസം ഓസോണ്‍ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്.
ഓസോണ്‍ പാളി സംരക്ഷിക്കുന്നതിനായി 1987 സെപ്തംമ്പര്‍ 16 നാണ് മോണ്‍ട്രിയയില്‍ ഉടമ്പടി ഒപ്പുവച്ചത് . ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറയ്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ഇതിനെത്തുടര്‍ന്ന് ഈ ദിവസം ഓസോണ്‍ ദിനമായി ആചരിച്ചുവരികയാണ് .
എന്താണ് ഓസോണ്‍? മൂന്നു ആറ്റം ഓക്സിജന്‍ – ( O3 )- യാണ് ഓസോന്‍ എന്നറിയപ്പെടുന്നത്. അന്തരീക്ഷത്തില്‍ വ്യാപകമായി അടങ്ങിയിരിക്കുന്ന ഓക്സിജന്റെ തന്നെ ദ്വയാറ്റോമികതന്മാത്രയായ O2-നേക്കാള്‍ അസ്ഥിരമാണ് ഈ രൂപം.. അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം കൂടുതലായി കാണുന്നത് ഭൂപ്രതലത്തില്‍ നിന്ന് ഏകദേശം 20 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരെയുള്ള സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ് സൂര്യ രശ്മിയിലെ ദോഷകാരികളായ അള്‍ട്രാ വയലറ്റ് കിരണങ്ങളെ (UV -ബി) അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന ഒരു ഭൂവസ്ത്രമായി ഓസോണ്‍ പാളികളെ വിശേഷിപ്പിക്കാം.
ഈ ഭൂവസ്ത്രത്തില്‍ ക്ഷതമേല്‍പിക്കുന്നത് കൊടിയ വിപത്തുകള്‍ക്കു വഴിവയ്ക്കും. നിത്യഹരിത ഭൂമിയെ പാടേ ഊഷരമാക്കുവോളം അപകടകാരികളാണ് അള്‍ട്രാ വയലറ്റ് കിരണങ്ങള്‍. ഭൂമിയുടെ ചൂട് കൂടുന്നതുകൂടാതെ മാരകമായ ത്വക്ക് കാന്‍സര്‍ ഉണ്ടാകുന്നതിനും ഓസോണ്‍ ശോഷണം കാരണമാവും.ഓസോന്‍ പാളികള്‍ നശിച്ചാല്‍ അത് ഭൂമിയില്‍ മാനവരാശിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാവും. ഓസോണിനെ സംരക്ഷിക്കാന്‍ എല്ലവരും പ്രതിജ്ഞാബദ്ധരായേ മതിയവൂ എന്ന് ഐക്യരാഷ്ട്രസഭ ഓര്‍മ്മിപ്പിക്കുന്നു.
2010 ല്‍ ഓസോണ്‍ പാളിയിലെ `വിള്ളല്‍’ കണ്ടെത്തിയിട്ട് 25 വര്‍ഷം തികയുന്നു. 1985 മേയില്‍ പുറത്തിറക്കിയ നേച്ചര്‍ എന്ന ഗവേഷണ ജേണലിലാണ് ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്. അന്റാര്‍ട്ടിക് മേഖലയിലാണ് ഓസോണ്‍ കവചത്തിലെ വിള്ളല്‍ ആദ്യം നിരീക്ഷിക്കപ്പെട്ടത്. ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ശാസ്‌ത്രജ്ഞരായ ജോയ് ഫാര്‍മാന്‍, ബ്രിയാന്‍ ഗാര്‍ഡിനെര്‍, ജോനാതന്‍ ഷാങ്‌ക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് അതു കണ്ടെത്തിയത്. വിള്ളല്‍ എന്ന് പറയുന്നത് പാളിയിലെ ശോഷണം മാത്രമാണ്. ഓസോണ്‍പാളിയുടെ നാശത്തിനു കാരണമാവുന്ന പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നുണ്ടെന്ന് 1970 കളില്‍ തന്നെ മനസ്സിലാക്കിയിരുന്നെങ്കിലും അത് പ്രതീക്ഷിച്ചതിലേറെ ഭീകരമായ ആക്രമണമാണെന്നു തെളിയിച്ചത് നേച്ചറിലെ പഠനപ്രബന്ധമായിരുന്നു.
ഈ വിനകള്‍ക്കെല്ലാം കാരണം ഓസോണ്‍ പ്രതലത്തിന് ക്ഷതമേല്‍പ്പിക്കുന്ന ക്ളോറോഫ്ളൂറോ കാര്‍ബണുകളും, ലാഫിങ്ങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് ഗ്യാസുമാണെന്നതാണ് സത്യം. അതിന് എന്താണ് നാം ചെയ്യേണ്ടത്? ഓസോണിനെ നശിപ്പിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കതിരിക്കുക ; ഓസോന്‍ സൗഹൃദ ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക.
ക്ലോറോ ഫ്ലുറോ കാര്‍ബണുകളുടെ അനധികൃത വ്യാപാരം തടയണം, മീതൈല്‍ ബ്രോമൈഡിന്‍റെ ഉപയോഗം സമയബന്ധിതമായി കുറച്ചുകൊണ്ടു വരണം, അതിനു പകരമുള്ള വസ്തുക്കള്‍ കണ്ടുപിടിക്കണം.
സാധാരണ നാം വീട്ടില്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് ,അഗ്നിശമന യന്ത്രങ്ങള്‍, എയ്റോസോള്‍ സ്പ്രേകള്‍ എന്നിവയില്‍ നിന്നും ഓസോണ്‍ നാശക രാസവസ്തുക്കള്‍ അന്തരീക്ഷത്തില്‍ എത്തുന്നു.
തൊണ്ട് അഴുകുന്നതും ഒസൊണിന് നാശമുണ്ടാക്കുന്നു എന്ന് ചില പഠനങള്‍ ചൂണ്ടിക്കാട്ടുന്നു.
സി.എഫ്.സി ( chloro fluro carbon ) കള്‍ വിഘടിച്ചുണ്ടാകുന്ന ഒരു ക്ളോറിന്‍ ആറ്റത്തിന് ഒരു ലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാമെന്നത് അറിഞ്ഞിരിക്കുന്നതെങ്കിലും നല്ലതാണ്. ഇന്നു പുറന്തള്ളൂന്ന സി.എഫ്.സി കള്‍ ഓസോണ്‍ പ്രതലത്തില്‍ എത്തിച്ചേരാന്‍ വര്‍ഷങ്ങളെടുക്കും. കുറഞ്ഞത് 50 വര്‍ഷമെങ്കിലും തുടര്‍ന്നായിരിക്കും അതിന്‍റെ വിപത്തുകള്‍ വെളിപ്പെടുന്നത്. അതുകൊണ്ട് ഇന്ന് നമ്മള്‍ ഓസോണ്‍ സംരക്ഷിക്കാന്‍ ചെയ്യുന്നത് അടുത്ത തലമുറയ്ക്ക് കൂടിയാണ് ഗുണം ചെയ്യുക.
ഒഴോനെ പാളിക്ക് കേടു വരാനുള്ള വേറൊരു കാരണം ആഗോള താപനമാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ (Co2) അളവു അനുദിനം ഉയരുന്നതാണു അഗോളതാപനത്തിനു നിദാനം. അന്തരീക്ഷത്തില്‍ വെറും .2 ശതമാത്തില്‍ താഴെ മാത്രമേ കാര്‍ബണ്‍ ഡയോക്സൈഡുള്ളൂ.നൈട്രജന്‍,ഓക്സിജന്‍,എന്നീ വാതകങ്ങളാണു അധികപങ്കും.വളരെ നേരിയ അളവിലെ ഉള്ളുവെങ്കിലും അന്തരീക്ഷോഷ്മാവു പിടിച്ചു നിര്‍ത്തുന്നത് കാര്‍ബണാണു.ഭൌമന്തരീക്ഷത്തിലെ താപനില ശരാശരി 14 ഡിഗ്രി സെല്‍ഷ്യസാണു.സൂര്യനില്‍ നിന്നെത്തു താപം ഭൂമിയില്‍ പിടിച്ചു നിര്‍ത്തുന്നന്നത് കാര്‍ബണ്‍ ഡയോക്സൈഡും മീഥൈനുമാണു.ഭൂമിയിലെത്തുന്ന സൂര്യതാപത്തിന്റെ ഒരംശം പ്രതിഫലിച്ചും വിഗിരണം വഴിയും പുറത്തു പോവുന്നു.ഇത് തടഞ്ഞു നിര്‍ത്തുന്നത് ഈ വാതകങ്ങളാണു.ചൂടു തടഞ്ഞു നിര്‍ത്തുന്ന ഈ പ്രക്രിയയ്ക്ക ഹരിത ഗൃഹ പ്രഭാവം എന്നാണു പറയുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുമ്പോള്‍ കൂടുതല്‍ സൂര്യതാപം അത് ആഗിരണം ചെയ്യുന്നു.അതു മൂലം ഭൂമിയിലെ ചൂടു ഉയരുന്നു.മഞ്ഞുമലകള്‍ ഉരുകുന്നു.ഈ ജലം കുത്തിയൊഴുകി കടലുകള്‍ നിറയുന്നു.ദ്വീപസമൂഹങ്ങള്‍ വെള്ളത്തിനടിയിലാകുന്നു;തീരദേശങ്ങള്‍ കടല്‍ വിഴുങ്ങുന്നു.കാലാവസ്ഥാവ്യതിയാനങ്ങള്‍ ഉണ്ടാകുന്നു.ഋതുക്കള്‍ക്ക് താളപ്പിഴ സംഭവിക്കുന്നതോടെ കൃഷി മുടങ്ങുന്നു.ഭക്ഷ്യക്ഷാമവും വറുതിയും ഉണ്ടാകുന്നു.
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.ഫോസില്‍ ഇന്ധനങ്ങളായ പെട്രോളും ഡീസലും മറ്റു കത്തിക്കുന്നതാണു മുഖ്യകാരണം.
അതുകൊണ്ട് ഈ ഒസോനെ ദിനത്തില്‍ നമുക്കും ചിലത് ചെയ്യാം…
ഒന്നാമതായി ഭൂമിയെ പച്ചപുതപ്പിക്കുക. കൂടുതല്‍ മരങ്ങള്‍ നാട്ടു പിടിപ്പിക്കുന്നതിലൂടെ അന്ധരീക്ഷതിലെ കാര്‍ബണ്‍ ഡ യോ ക്സൈ ഡിന്റെ അളവ് കുറക്കാന്‍ സാധിക്കും.
രണ്ടാമതായി ഫോസ്സില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക,
കേരളത്തിന്റെ കാര്യമെടുക്കുക.ഉയര്‍ന്ന സാമ്പത്തികശേഷി കാരണം മിക്കവര്‍ക്കും ഇന്ന് സ്വന്തം വാഹനമുണ്ടു.മാറുന്ന സാമൂഹികമൂല്യങ്ങളാല്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കവരുടെ എണ്ണം കുറയുകയാണു.വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങള്‍ നിരത്തുകളെ മരണക്കെണികളാക്കുക മാത്രമല്ല,അന്തരീക്ഷമലിനീകരണത്തിനും അതുവഴി ആഗോളതാപനത്തിനും വഴിതെളിക്കുകയും ചെയ്യുന്നു.അതിനാല്‍ ട്രെയിന്‍,ബസ് തുടങ്ങിയ പൊതു യാത്രാവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.പോഷ് കാറുകളില്‍ ചീറിപ്പാഞ്ഞു നടക്കുന്ന നമ്മുടെ മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെ ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ച് മാതൃക കാട്ടട്ടെ.മെട്രോ-സബര്‍ബന്‍ ട്രെയിനുകള്‍ നഗരങ്ങളിലെ യാത്രാത്തിരക്ക് കുറക്കും;അത് ആഗോളതാപനത്തിനെതിരെ നല്ലൊരു കാല്‍ വെയ്പ്പാകും.
രാമക്കല്‍മേട്ടിലും അട്ടപ്പാടിയിലും മാത്രമല്ല കാറ്റുവീശിയടിക്കുന്നത്.കാറ്റില്‍ നിന്നും തിരയില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാവുന്ന നൂറുകണക്കിനു സ്ഥലങ്ങള്‍ നമുക്കുണ്ടു.അതിനു കേന്ദ്രസര്‍ക്കാരിന്റെ സാങ്കേതിക സഹായവും സബ്സിഡിയുമുണ്ടു.എന്നിട്ടും പാരമ്പര്യേതരോര്‍ജ്ജഉത്പാദനമേഖയില്‍ നാം വട്ടപൂജ്യമാണു. പിന്നെ സൈക്കിളിന്റെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള വഴികള്‍ നോക്കുക. ഓരോ വീട്ടിലും ഒരു സൈക്കിള്‍ എങ്കിലും വാങ്ങട്ടെ .സൈക്കിളിലൂടെ ആരോഗ്യം നേരെയാകും.രോഗപീഡകള്‍ കുറയും.ലോകം നന്നാകും.നഗരങ്ങളില്‍ മലിനീകരണം കുറയും: വായു ശുദ്ധമാകും.അങ്ങനെ ആഗോളതാപനം കുറയും.പക്ഷേ ,അതിനു റോഡുകളില്‍ സൈക്കിളോടിക്കാന്‍ ചൈനയിലെപ്പോലെ നിരത്തുകളില്‍ സൈക്കിള്‍ ബേ ഉണ്ടാക്കണം.
രാമക്കല്‍മേട്ടിലും അട്ടപ്പാടിയിലും മാത്രമല്ല കാറ്റുവീശിയടിക്കുന്നത്.കാറ്റില്‍ നിന്നും തിരയില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാവുന്ന നൂറുകണക്കിനു സ്ഥലങ്ങള്‍ നമുക്കുണ്ടു.അതിനു കേന്ദ്രസര്‍ക്കാരിന്റെ സാങ്കേതിക സഹായവും സബ്സിഡിയുമുണ്ടു.എന്നിട്ടും പാരമ്പര്യേതരോര്‍ജ്ജഉത്പാദനമേഖയില്‍ നാം വട്ടപൂജ്യമാണു. പിന്നെ സൈക്കിളിന്റെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള വഴികള്‍ നോക്കുക. ഓരോ വീട്ടിലും ഒരു സൈക്കിള്‍ എങ്കിലും വാങ്ങട്ടെ .സൈക്കിളിലൂടെ ആരോഗ്യം നേരെയാകും.രോഗപീഡകള്‍ കുറയും.ലോകം നന്നാകും.നഗരങ്ങളില്‍ മലിനീകരണം കുറയും: വായു ശുദ്ധമാകും.അങ്ങനെ ആഗോളതാപനം കുറയും.പക്ഷേ ,അതിനു റോഡുകളില്‍ സൈക്കിളോടിക്കാന്‍ ചൈനയിലെപ്പോലെ നിരത്തുകളില്‍ സൈക്കിള്‍ ബേ ഉണ്ടാക്കണം.
ഈ ഭൂമി വരും തലമുറക്കും കൂടിയുള്ളതാണ്… അതിനാല്‍ ഭൂമിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒന്നിക്കുക….
Monday 3 September 2012
സെപ്റ്റംബർ 12നു -അയ്യപ്പപ്പണിക്കര്‍ അനുസ്മരണം
1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം.
അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.
മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 2006 ഓഗസ്റ്റ് 23-ആം തീയതി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരുന്നു മരണ കാരണം.
1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില.
“ | നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ,
ഗീത ചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ
| ” |
- കുരുക്ഷേത്രം (അയ്യപ്പപ്പണിക്കർ)
സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനുഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പണിക്കരുടെ ഓരോ കവിതയും പിന്നീട് മലയാള കവിതയ്ക്ക് നവീനഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി.
“ | കൈക്കുഞ്ഞിനെ, വഴിയിലിട്ടും കളഞ്ഞു നട
കൊണ്ടോരു ഗോപയനി വിൽക്കും മുലപ്പട,
മതിൽപ്പറ്റി നിൽക്കുമൊരു ദുഃഖാർദ്ര വിസ്മൃതിവിലാസം | ” |
- മൃത്യുപൂജ (അയ്യപ്പപ്പണിക്കർ)
പ്രധാന കൃതികൾ
- അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം)
- കുരുക്ഷേത്രം
- അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം)
- തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം)
- കാർട്ടൂൺ കഥകളും മഹാരാജ കഥകളും
- 10 കവിതകളും പഠനങ്ങളും
- പൂക്കാതിരിക്കാൻ എനിക്കാവതില്ല
- ഗോത്രയാനം
- പൂച്ചയും ഷേക്സ്പിയറും (വിവർത്തനം)
- ജീബാനന്ദദാസ്
- മയക്കോവ്സ്കിയുടെ കവിതകൾ (വിവർത്തനം)
- സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ)
- ഇൻ ദ് സേക്രഡ് നേവൽ ഓഫ് ഔർ ഡ്രീം (ഇംഗ്ലീഷ്)
- ഐ കാണ്ട് ഹെല്പ് ബ്ലോസ്സമിങ് (ഇംഗ്ലീഷ്)
അധ്യാപക ദിനം.-സെപ്റ്റംബര്‍ 5
അധ്യാപക ദിനം. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.
ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.
“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.
ഭാവിലോകത്തിന്‍റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും അധ്യാപക ദിനാശംസകള്‍.
Friday 17 August 2012
ഓണാഘോഷം
ഓണാഘോഷം
| ||||||||
ലോകത്തിന്‍റെ
ഏതു കോണില്‍ ചെന്നാലും ഒരു മലയാളിയെ കാണാന്‍ സാധിക്കും”, ഇത് അതിശയോക്തി
കലര്‍ന്ന ഒരു പ്രയോഗമായിരിക്കാം. എന്നാല്‍ ഒരു കാര്യം സത്യമാണ്,
ലോകത്തിന്‍റെ ഏതു മൂലയില്‍ ആയിരുന്നാലും മലയാളിക്ക് ഓണം പൊന്നോണം തന്നെ!
ഈ യുഗത്തിലെ ഇന്ദ്രന്‍റെ സ്ഥാനം ഒഴിയുമ്പോള്‍ അടുത്ത ഇന്ദ്രനായി അവരോധിക്കപ്പെടാനുള്ള അനുഗ്രഹവും വിഷ്ണു മഹാബലിക്ക് നല്‍കിയിട്ടുണ്ട്.
ദശാവതാരങ്ങളില്‍ മഹാവിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്‍റേതാണ്. കൃഷ്ണാവതാരത്തിന് മുന്‍പ് വാമനന്‍ മാത്രമാണ്"വിശ്വരൂപം' കാണിച്ചിട്ടുള്ളത്. ദ്വാപരയുഗത്തില്‍ അര്‍ജുനന്‍ വിശ്വരൂപം കാണുന്നതിനു മുന്‍പ് ത്രേതായുഗത്തില്‍ മഹാബലി ഭഗവന്‍റെ വിശ്വരൂപം കണ്ടിരുന്നു.
പുരാണങ്ങളില്‍ വാമനാവതാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാമനാവതാരം സംഭവിച്ചത് രണ്ടാംയുഗമായ ത്രേതായുഗത്തിലാണ്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും നീതിമാനും സത്യസന്ധനും ശ്രേഷ്ഠനുമായ രാജാവായിരുന്നു മഹാബലിയെന്ന് പുരാണങ്ങള്‍ പറയുന്നു. കേരളമായിരുന്നു മഹാബലിയുടെ പ്രധാന ഭരണകേന്ദ്രം.
പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍റെ ബോധതലം ഉരുത്തിരിയുന്ന പ്രാക്തനാവസ്ഥയെയാണ് വാമനന്‍ പ്രതിനിധീകരിക്കുന്നത് എന്നൊരു വാദമുണ്ട്.പരിണാമ സിദ്ധാന്തത്തിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ അതു ശരിയാണ്.
എന്നാല്‍ ഏല്ലാതരത്തിലും പൂര്‍ണ്ണതയും കായികശക്തിയും ഉള്ള മഹാബലി എങ്ങനെ ഉണ്ടായി? എല്ലാം കഥയല്ലേ എന്നു കരുതി സമാധാനിക്കാം.
ഓണത്തിന് പ്രജകളെ കാണാന്‍ മഹാബലിയെത്തുന്പോള്‍ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദര്‍ശിക്കരുതെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നു.
എല്ലാ ദുരിതങ്ങള്‍ക്കുമവധി കൊടുത്ത്, മലയാളികള്‍ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. "കാണം വിറ്റും ഓണമുണ്ണണം' എന്ന പ്രയോഗത്തിന്‍റെ അടിസ്ഥാന വികാരവുമിതാണ്.
Wednesday 15 August 2012
66-മത് സ്വാതന്ത്ര ദിനം
66-മത് സ്വാതന്ത്ര ദിനം
ആനാട് പഞ്ചായത്ത് പ്രസിഡന്റ് പി .എന്‍ .ഷീല .പതാക ഉയര്‍ത്തുന്നു
ആനാട് പഞ്ചായത്ത് പ്രസിഡന്റ് പി .എന്‍ .ഷീല .പതാക ഉയര്‍ത്തുന്നു
Thursday 9 August 2012
Sunday 5 August 2012
യുദ്ധ വിരുദ്ധ റാലി
യുദ്ധ വിരുദ്ധ റാലി
ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട ...................
യുദ്ധം ഒഴിവാക്കൂ സമാധാനം നേടൂ ................
യുദ്ധങ്ങള്‍ നല്കുനത് ദുരിതങ്ങള്‍ മാത്രം ................
യുദ്ധങ്ങള്‍ നല്കുനത് ദുരിതങ്ങള്‍ മാത്രം ................
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
Friday 27 July 2012
സംസ്കൃതം ദിനം july-27
സംസ്കൃതം ദിനം
സംസ്കൃതം ദിനം സംസ്കൃതം ക്ലബിന്‍റെ നേതൃത്വത്തില്‍ നടന്നു .സംസ്കൃതം പ്രതിജ്ഞ , ഗാനാലാപനം ,ഗാനം, ദേശഭക്തി ഗാനം ,സംഘ ഗാനം ,വന്ദേമാതരം ,എന്നിവയും സംസ്കൃതം സിനിമാ(ആദി ശങ്കരാചാര്യ ) പ്രദര്‍ശനവും ,മാഗസിന്‍ പ്രകാശനവും ,യോഗാ പരിശീലനവും നടത്താന്‍ തീരുമാനിച്ചു
സംസ്കൃതം ദിനം സംസ്കൃതം ക്ലബിന്‍റെ നേതൃത്വത്തില്‍ നടന്നു .സംസ്കൃതം പ്രതിജ്ഞ , ഗാനാലാപനം ,ഗാനം, ദേശഭക്തി ഗാനം ,സംഘ ഗാനം ,വന്ദേമാതരം ,എന്നിവയും സംസ്കൃതം സിനിമാ(ആദി ശങ്കരാചാര്യ ) പ്രദര്‍ശനവും ,മാഗസിന്‍ പ്രകാശനവും ,യോഗാ പരിശീലനവും നടത്താന്‍ തീരുമാനിച്ചു
ചാന്ദ്ര ദിനം
ചാന്ദ്ര ദിനം
ചാന്ദ്ര ദിനം സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു . പതിപ്പ് പ്രകാശനം ,ക്വിസ് എന്നിവ നടത്തുകയുണ്ടായി
ചാന്ദ്ര ദിനം സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു . പതിപ്പ് പ്രകാശനം ,ക്വിസ് എന്നിവ നടത്തുകയുണ്ടായി
Friday 6 July 2012
ജൂണ്‍ 19 വായന ദിനം
ജൂണ്‍ 19 വായന ദിനം
ലൈബ്രറി ക്ലബ്ബ് തയ്യാറാക്കിയ അക്ഷരക്കൂട്ടം കുട്ടികള്‍ക്ക് നവാനുഭവമായി ..
കുട്ടികളുടെ പ്രസിദീകരണമായി .മാസികയായി ,,,,,,
ലൈബ്രറി ക്ലബ്ബ് തയ്യാറാക്കിയ അക്ഷരക്കൂട്ടം കുട്ടികള്‍ക്ക് നവാനുഭവമായി ..
കുട്ടികളുടെ പ്രസിദീകരണമായി .മാസികയായി ,,,,,,
നിയമസഭാ സന്ദര്‍ശനം
നിയമസഭാ സന്ദര്‍ശനം
സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്തോത്തില്‍
ഒരു ദിവസത്തെ സഭാ നടപടികള്‍
സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്തോത്തില്‍
ഒരു ദിവസത്തെ സഭാ നടപടികള്‍
ഏകോ ക്ലബ് വയല്‍ സന്ദര്‍ശനം
ഏകോ ക്ലബ് വയല്‍ സന്ദര്‍ശനം
,ഞാര്‍ നടീല്‍ ,നിലം ഒതുക് ,പുതിയ കൃഷി രീതികള്‍ ,പഴരീതികള്‍ ,വളം ,രാസവളം ,നൊരി ഇടല്‍ ,
കൃഷിപ്പാ ട്ട് ,,,,,,എന്നിവ മനസിലാക്കി
രഞ്ജിത്,,അനിത ,ബിന്ദു എന്നീ അദ്യാപകര്‍ പങ്കെടുത്തു
,ഞാര്‍ നടീല്‍ ,നിലം ഒതുക് ,പുതിയ കൃഷി രീതികള്‍ ,പഴരീതികള്‍ ,വളം ,രാസവളം ,നൊരി ഇടല്‍ ,
കൃഷിപ്പാ ട്ട് ,,,,,,എന്നിവ മനസിലാക്കി
രഞ്ജിത്,,അനിത ,ബിന്ദു എന്നീ അദ്യാപകര്‍ പങ്കെടുത്തു
പ്രവേശനോത്സവം ജൂണ്‍--4
pravesanolsavam
പ്രവേശനോത്സവം ജൂണ്‍--4
കുട്ടികള്‍ മണ്‍ചിരാത് തെളിച് ക്ലാസിലേക്ക്
പഞ്ചായത്ത് പ്രസിഡന്റ് പി .എന്‍ .ഷീല ,പി റ്റി .ഏ പ്രസിഡന്റ് വൈസ് .പ്രസിഡന്റ് പങ്കെടുത്തു
പ്രവേശനോത്സവം ജൂണ്‍--4
കുട്ടികള്‍ മണ്‍ചിരാത് തെളിച് ക്ലാസിലേക്ക്
പഞ്ചായത്ത് പ്രസിഡന്റ് പി .എന്‍ .ഷീല ,പി റ്റി .ഏ പ്രസിഡന്റ് വൈസ് .പ്രസിഡന്റ് പങ്കെടുത്തു
Subscribe to:
Posts (Atom)